പുഴയിൽ ചാടിയത് വെറും കബളിപ്പികൽ
യുവാവ് നാട്ടിൽ കാണാമറയത്തുണ്ട്
മാനന്തവാടി: പുഴയിൽ ചാടി എന്നുപറഞ്ഞ് കൊയിലേരി പാലത്തിനു മുകളിൽ ആത്മഹത്യ കുറുപ്പും ചെരുപ്പും വെച്ച്.ഒരു നാടിനെ കവിളിപ്പിച്ച വ്യക്തി നാട്ടിലുണ്ട് കാപ്പുംചാൽ കല്ലിട്ടാങ്കുഴി ജയേഷി (39) നെയാണ് കാണാതായി എന്ന് പറഞ്ഞ് ഇന്നലെ തിരച്ചൽ നടത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ഇന്നലെ രാത്രിയും ഇന്നും ഓൺ ചെയ്തതായി സൂചനയുണ്ട്. ഇതുകൂടാ ജയേഷിനെ ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന കുറുക്കൻ മൂല പ്രദേശത്ത് ഇയാളെ കണ്ടതായി സൂചനയുണ്ട്.പുഴയിൽ ചാടിയ കാര്യം പറഞ്ഞപ്പോഴേക്കും ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ പറയുന്നു ജയേഷിന്റെ ആത്മഹത്യ കുറിപ്പും, ചെരുപ്പും പാലത്തിന് മുകളിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്നാണ് ഫയർ ആന്റ് റെസ്‌ക്കുയു ടീമും തുർക്കി ജീവൻരക്ഷാ സമിതിയും ഉൾപ്പടെ ഇന്നലെ പുഴയിൽ തിരച്ചിൽ നടത്തിയത്.ജയേഷ് ഇതിനു മുൻപ് ഇതുപോലെയുള്ള ആത്മഹത്യ നാടകം കളിച്ചതായി നാട്ടുകാർ പറഞ്ഞു.
ഒരു നാടിന് ആകെ കബളിപ്പിച്ച പ്രതിയെ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണത്തിലാണ് പനമരം പോലീസ്






